വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഖ്യകളുടെ വശ്യത

സംഖ്യകളുടെ വശ്യത

സംഖ്യകളുടെ വശ്യത

സംഖ്യകളില്ലാത്ത ഒരു ലോകത്തെ കുറിച്ചു സങ്കൽപ്പിക്കുക. പണമേ ഉണ്ടായിരിക്കുമായിരുന്നില്ല. വ്യാപാരം നേരിട്ടുള്ള മാറ്റക്കച്ചവടത്തിൽ, അതായത്‌ ചരക്കിനു പകരം ചരക്കു കൊടുത്തുള്ള ബാർട്ടർ സമ്പ്രദായത്തിൽ ഒതുങ്ങുമായിരുന്നു. സ്‌പോർട്‌സിന്റെ കാര്യമോ? സംഖ്യകളില്ലെങ്കിൽ നമുക്ക്‌ സ്‌കോർ കണക്കാക്കാൻ കഴിയുമായിരുന്നില്ല, എന്തിന്‌, ഓരോ ടീമിലും എത്ര കളിക്കാർ ഉണ്ടായിരിക്കണമെന്നു നിർണയിക്കാൻ പോലും നമുക്കാകുമായിരുന്നില്ല!

എന്നാൽ, സംഖ്യകളുടെ പ്രായോഗിക ഉപയോഗത്തിനു പുറമേ, അവയ്‌ക്ക്‌ നിഗൂഢ സവിശേഷതകൾ ഉള്ളതായി ചിലർ കണക്കാക്കുന്നു. സംഖ്യകൾ അമൂർത്തമാണെന്നുള്ളതാണ്‌ ഇതിനു കാരണം. നിങ്ങൾക്ക്‌ സംഖ്യകളെ കാണാനോ തൊടാനോ അനുഭവിച്ചറിയാനോ കഴിയില്ല. ഇത്‌ നമുക്ക്‌ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാൻ കഴിയും. ഒരു ആപ്പിളിന്‌ അതിന്റേതായ നിറവും മിനുസവും വലിപ്പവും ആകൃതിയും മണവും രുചിയും ഉണ്ട്‌. ഈ സവിശേഷതകളിൽ ഓരോന്നും പരിശോധിച്ച്‌ ഒരു സാധനം വാസ്‌തവത്തിൽ ആപ്പിളാണോ ചെറുനാരങ്ങയാണോ പന്താണോ മറ്റെന്തെങ്കിലുമാണോ എന്നു നിങ്ങൾക്കു കണ്ടുപിടിക്കാൻ കഴിയും. എന്നാൽ സംഖ്യകളുടെ കാര്യം അങ്ങനെയല്ല. ഏഴു സാധനങ്ങളുടെ ഒരു കൂട്ടത്തിന്‌ ഏഴു സാധനങ്ങളുടെ മറ്റൊരു കൂട്ടവുമായി ആകെയുള്ള സാമ്യം രണ്ടിന്റെയും എണ്ണം ഏഴാണ്‌ എന്നതു മാത്രമാണ്‌. അതുകൊണ്ട്‌, സംഖ്യകളുടെ അർഥം ഗ്രഹിക്കുകയെന്നാൽ, ഉദാഹരണത്തിന്‌ ആറും ഏഴും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയെന്നാൽ, തികച്ചും അമൂർത്തമായ ഒരു കാര്യം ഗ്രഹിക്കുക എന്നാണ്‌. സംഖ്യകൾക്ക്‌ ഓരോ അർഥം ഊഹിച്ചെടുക്കുകയും അവയ്‌ക്ക്‌ നിഗൂഢശക്തി ഉണ്ടെന്ന്‌ ആരോപിക്കുകയും ചെയ്യുന്നവർ രംഗത്തുവരുന്നത്‌ ഈ സാഹചര്യത്തിലാണ്‌.

പൈതഗോറസിൽനിന്ന്‌ കപടശാസ്‌ത്രത്തിലേക്ക്‌

സംഖ്യകൾക്കു പ്രത്യേക അർഥം കൽപ്പിക്കുന്ന രീതി പുരാതന സമൂഹങ്ങളിൽ സാധാരണമായിരുന്നു. പൊ.യു.മു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗ്രീക്ക്‌ തത്ത്വജ്ഞാനിയും ഗണിതശാസ്‌ത്രജ്ഞനുമായ പൈതഗോറസ്‌ ‘സർവം സംഖ്യാമയം’ എന്നു പഠിപ്പിക്കുകയുണ്ടായി. ക്രമത്തിന്റെയും പൊരുത്തത്തിന്റെയും ഉദാഹരണമാണ്‌ മുഴു പ്രപഞ്ചവും എന്ന്‌ അദ്ദേഹവും അനുയായികളും ന്യായവാദം ചെയ്‌തു. ആ സ്ഥിതിക്ക്‌ ഗണിതശാസ്‌ത്ര ബന്ധങ്ങൾ എല്ലാ ഭൗതിക വസ്‌തുക്കളിലും അന്തർലീനമായിരിക്കുമോ?

പൈതഗോറസിന്റെ നാൾ മുതൽ പ്രവചനം, സ്വപ്‌ന വ്യാഖ്യാനം, ഓർമ സഹായികൾ എന്നിവയ്‌ക്കായി സംഖ്യകളെ വ്യാഖ്യാനിക്കുന്ന രീതി നിലവിലുണ്ട്‌. ഈ രീതി പിൻപറ്റിയിട്ടുള്ളവരുടെ കൂട്ടത്തിൽ ഗ്രീക്കുകാരും മുസ്ലീങ്ങളും ക്രൈസ്‌തവലോകത്തിലെ അംഗങ്ങളും ഒക്കെ ഉൾപ്പെടും. ജെമേട്രിയ എന്നു വിളിക്കപ്പെടുന്ന ഒരു സംഖ്യാജ്യോതിഷ വിദ്യ ഉപയോഗിച്ച്‌ യഹൂദ കാബലിസ്റ്റുകൾ (തിരുവെഴുത്തുകളുടെ ഗൂഢാർഥവ്യാഖ്യാന വിദഗ്‌ധർ) എബ്രായ അക്ഷരമാലയിലെ 22 അക്ഷരങ്ങളിൽ ഓരോന്നിനും സംഖ്യാപരമായ മൂല്യം കൽപ്പിക്കുകയും അങ്ങനെ എബ്രായ തിരുവെഴുത്തുകളിൽ നിഗൂഢ അർഥങ്ങൾ കണ്ടെത്തിയിട്ടുള്ളതായി അവകാശപ്പെടുകയും ചെയ്‌തു.

ഇതിൽനിന്ന്‌ ഒട്ടുംതന്നെ വ്യത്യസ്‌തമല്ല ഇന്നത്തെ സംഖ്യാജ്യോതിഷം. മിക്കപ്പോഴും, തുടക്കം നിങ്ങളുടെ പേരിലും ജനനത്തീയതിയിലും ആയിരിക്കും. നിങ്ങളുടെ പേരിലെ ഓരോ അക്ഷരത്തിനും സംഖ്യാപരമായ ഒരു മൂല്യം കൽപ്പിക്കുന്നു. ഇവയും ഒപ്പം നിങ്ങളുടെ ജനന മാസത്തിലെയും തീയതിയിലെയും സംഖ്യകളും തമ്മിൽ കൂട്ടി ഒരു സംഖ്യാജ്യോതിഷക്കാരൻ നിങ്ങളുടെ അടിസ്ഥാന സംഖ്യകൾ ഗണിച്ചെടുക്കുന്നു. തുടർന്ന്‌, അയാൾ ഈ സംഖ്യകൾക്ക്‌ പ്രത്യേക അർഥം കൽപ്പിക്കുകയും നിങ്ങളുടെ വ്യക്തിത്വം, അബോധമനസ്സിലെ ആഗ്രഹങ്ങൾ, ഭാവി എന്നിവ ഉൾപ്പെടെ നിങ്ങളെ കുറിച്ച്‌ ഒരു പൂർണ ചിത്രം അവ നൽകുന്നുവെന്ന്‌ വിശ്വസിക്കുകയും ചെയ്യുന്നു.

ഒരുപക്ഷേ സംഖ്യാജ്യോതിഷത്തിന്റെ പ്രധാന ആകർഷണീയത അതിന്റെ വിശകലനത്തോടുള്ള ബന്ധത്തിൽ തോന്നുന്ന കൃത്യതയായിരിക്കാം. “സംഖ്യാപരമായ അപഗ്രഥനത്തിന്‌ വിധേയമാകുന്നവർക്ക്‌ ആ സംഖ്യകൾ എത്ര നന്നായി ഇണങ്ങുന്നു എന്ന കണ്ടെത്തലാണ്‌ സംഖ്യാജ്യോതിഷത്തിൽ വിശ്വസിക്കാൻ പലരെയും പ്രേരിപ്പിച്ചിരിക്കുന്നത്‌” എന്ന്‌ ദശലക്ഷങ്ങൾക്കു വേണ്ടിയുള്ള പ്രവചനം (ഇംഗ്ലീഷ്‌) എന്ന തന്റെ ഗ്രന്ഥത്തിൽ എഡ്വർഡ്‌ അൽബെർട്ട്‌സൺ എഴുതുന്നു. ഇതൊക്കെയാണെങ്കിലും, സംഖ്യാജ്യോതിഷത്തെ കപടശാസ്‌ത്രം എന്നും മുദ്രകുത്തിയിരിക്കുന്നു. എന്തായിരിക്കും അതിനു കാരണം? അതിന്റെ അവകാശവാദങ്ങളെ സംശയിക്കുന്നതിന്‌ നിങ്ങൾക്ക്‌ എന്തെങ്കിലും കാരണങ്ങളുണ്ടോ? (g02 9/8)

[5-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ബൈബിളിൽ നിഗൂഢ സന്ദേശങ്ങളോ?

എബ്രായ തിരുവെഴുത്തുകളുടെ കമ്പ്യൂട്ടർ അപഗ്രഥനത്തിലൂടെ നിഗൂഢ സന്ദേശങ്ങൾ കണ്ടെത്തിയതായി പത്രപ്രവർത്തകനായ മൈക്കൾ ഡ്രോസ്‌നിൻ ദ ബൈബിൾ കോഡ്‌ എന്ന തന്റെ പുസ്‌തകത്തിൽ അവകാശപ്പെടുന്നു. ഡ്രോസ്‌നിന്റെ അവകാശവാദം അനുസരിച്ച്‌, “കോഡി”ൽനിന്ന്‌ “കൊലചെയ്യുന്ന കൊലയാളി” എന്നീ വാക്കുകളും യിഷാക്ക്‌ റബീൻ എന്ന പേരും കിട്ടി. ഇസ്രായേൽ പ്രധാനമന്ത്രി റബീൻ കൊല്ലപ്പെടുന്നതിന്‌ ഒരു വർഷം മുമ്പാണ്‌ ഇതു കണ്ടെത്തിയത്‌.

പ്രതീക്ഷിച്ചതുപോലെതന്നെ, ദ ബൈബിൾ കോഡ്‌ കുറെ വിവാദത്തിനു തിരികൊളുത്തി. ഏതു പാഠഭാഗം കമ്പ്യൂട്ടർ അപഗ്രഥനത്തിനു വിധേയമാക്കിയാലും നിഗൂഢ സന്ദേശങ്ങൾ എന്നു തോന്നിയേക്കാവുന്നത്‌ കണ്ടെത്താനാകും എന്ന്‌ ഗണിതശാസ്‌ത്രജ്ഞനും ഭൗതികജ്ഞനുമായ ഡേവ്‌ തോമസ്‌ തെളിയിച്ചു. തോമസ്‌, ഡ്രോസ്‌നിന്റെതന്നെ പാഠഭാഗം അപഗ്രഥിച്ച്‌ “code” (കോഡ്‌), “silly” (മൗഢ്യം), “hoax” (വഞ്ചന) എന്നീ പദങ്ങൾ കണ്ടെത്തി. “സംഭവ്യതയുടെ അതിവിസ്‌തൃത മണ്ഡലത്തിൽ അന്വേഷണം നടത്തുന്നതിനു സമയവും ശ്രമവും ചെലവിടാൻ ഒരുക്കമാണെങ്കിൽ നിഗൂഢ സന്ദേശങ്ങൾ എവിടെയും കണ്ടെത്താൻ കഴിയും” എന്നു തോമസ്‌ പറയുന്നു.

അസംഖ്യം കണക്കുകൂട്ടലുകൾ നടത്താൻ കഴിവുള്ള കമ്പ്യൂട്ടറിന്‌, പ്രവചനമായി വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള ചില അക്ഷരസമൂഹങ്ങൾ കണ്ടെത്താൻ സാധിച്ചെന്നു വരാം. ഇതു യാദൃച്ഛികമായി ഒത്തുവരുന്നതു മാത്രമാണ്‌, ബൈബിളിൽ നിഗൂഢ സന്ദേശങ്ങൾ ഉണ്ടെന്ന്‌ അതു തെളിയിക്കുന്നില്ല. a

[അടിക്കുറിപ്പ്‌]

[4-ാം പേജിലെ ചിത്രം]

‘സർവം സംഖ്യാമയം’ എന്ന്‌ പൈതഗോറസ്‌ പഠിപ്പിച്ചു

[കടപ്പാട്‌]

Courtesy National Library of Medicine